Pages

പ്രവാസത്തില്‍ മധുരവും കയ്പുമുണ്ട്. മറുനാടന്‍ മലയാളികളെ പൊതുവെ മല്ലു എന്നാണ് വിളിക്കാറുള്ളതെങ്കിലും ഇവിടെ അവരെ മല്‍ബു എന്നു വിളിക്കുന്നു. തട്ടകം സൗദി അറേബ്യ..
അറബികള്‍ പൊതുവെ മലയാളികളെ മലബാരികള്‍ എന്നാണ് വിളിക്കാറുള്ളത്. അങ്ങനെ ഒരു സൗദി സ്‌നേഹത്തോടെ ഒരിക്കല്‍ വിളിച്ചു. മല്‍ബൂ..

July 14, 2007

അന്നം മുട്ടിക്കുന്ന കണ്ടുപിടിത്തങ്ങള്‍

എണ്ണക്ക്‌ വേണ്ടിയുള്ള വിദേശ ആശ്രിതത്വം ഒഴിവാക്കുന്നതിന്‌ അമേരിക്കയും യൂറോപ്പും കൃഷിഭൂമികള്‍ കാര്‍ഷിക ഇന്ധനങ്ങള്‍ക്കായി നീക്കിവെക്കുമ്പോള്‍ അത്‌ അന്നം മുട്ടിക്കുന്നതിലേക്ക്‌ നയിക്കുമെന്ന്‌ യു.എന്‍. പഠനം മുന്നറിയിപ്പ്‌ നല്‍കുന്നു.
വാഹനങ്ങള്‍ ഓടിക്കാനും ഫാക്ടറികളിലും മറ്റുമുള്ള യന്ത്രങ്ങള്‍ പ്രവര്‍ത്തിപ്പിക്കാനും വെളിച്ചെണ്ണ ഉപയോഗിച്ചുതുടങ്ങിയെന്ന വാര്‍ത്തകള്‍ നാം കേരളീയരെ സംബന്ധിച്ചിടത്തോളം ആഹ്ളാദകരമാണ്‌. കൊളസ്ട്രോള്‍ ഭീകരനെ ചൂണ്ടിക്കാട്ടി വെളിച്ചെണ്ണയുടെ ഭക്ഷ്യോപയോഗം കുറയ്ക്കാനുള്ള ആസൂത്രിത നീക്കമുണ്ടെന്ന വാര്‍ത്തകള്‍ക്കൊപ്പം തന്നെയാണ്‌ വെളിച്ചെണ്ണ ഇന്ധനമായി ഉപയോഗിക്കുന്നതില്‍ പസഫിക്‌ ദ്വീപ്‌ രാഷ്ട്രങ്ങള്‍ വന്‍മുന്നേറ്റം നടത്തിയിരിക്കുന്നുവെന്ന വാര്‍ത്തകളും വന്നത്‌. എണ്ണ വില വര്‍ധനയോട്‌ പൊരുതുന്ന ഈ രാജ്യങ്ങള്‍ സാമ്പത്തികമായും പാരിസ്ഥിതികമായും പെട്രോളിന്‌ പകരം വെക്കാവുന്ന ശുദ്ധ ഇന്ധനമായി വെളിച്ചെണ്ണയെ കാണുന്നു. എന്‍ജിനുകളില്‍ വെളിച്ചെണ്ണയുടെ ഉപയോഗം പുതിയതല്ലെന്നും പറയാം. രണ്ടാം ലോക മഹായുദ്ധ കാലത്ത്‌ ഡീസിലനു ക്ഷാമം നേരിട്ടപ്പോള്‍ ഫിലിപ്പൈന്‍സില്‍ വെളിച്ചെണ്ണ ഇന്ധനമായി ഉപയോഗിച്ചിരുന്നു. പിന്നീട്‌ ഡീസല്‍ സുലഭമായതും ശൈത്യകാലത്ത്‌ വെളിച്ചെണ്ണയുടെ ഉപയോഗം സാധ്യമാകാതെയും വന്നതാണ്‌ അതിണ്റ്റെ പ്രചാരം കുറച്ചത്‌. ദക്ഷിണ പസഫിക്‌ ദ്വീപ്‌ രാജ്യമായ വനാട്ടുവിലും സമീപ ദ്വീപുകളിലും ഈയുടത്തായി വീണ്ടും വെളിച്ചണ്ണ ഇന്ധനം വ്യാപകമായി ഉപയോഗിച്ചു തുടങ്ങിയിട്ടുണ്ട്‌. എണ്ണ ക്ഷാമവും വിലവര്‍ധനയും കാരണം പൂട്ടിയിട്ടിരുന്ന പല ചെറുകിട വ്യവസായങ്ങളും പുതിയ ഇന്ധനത്തിണ്റ്റെ വരവോടെ വീണ്ടും പ്രവര്‍ത്തിച്ചു തുടങ്ങുകയും ചെയ്തു. തേച്ചുകുളിക്കും ഭക്ഷ്യോപയോഗത്തിനുമപ്പുറം വെളിച്ചെണ്ണയ്ക്ക്‌ പുതിയ വ്യാപ്തി കണ്ടെത്തുന്നത്‌ ആഹ്ളാദകരമാണെങ്കിലും ഭക്ഷ്യവസ്തുക്കളും എണ്ണക്കുരുക്കളും ഇതുപോലെ ഇന്ധനമായി ഉപയോഗിക്കാനുള്ള നീക്കം ഇതുപോലെ തുടര്‍ന്നാല്‍ അടുത്ത പത്ത്‌ വര്‍ഷത്തിനകം ഭക്ഷ്യ വസ്തുക്കളുടെ വില കുതിച്ചുയരുമെന്ന്‌ ഐക്യരാഷ്ട്ര സംഘടന മുന്നറിയിപ്പ്‌ നല്‍കുന്നു. വികസ്വര രാജ്യങ്ങളില്‍ മാംസ ഉപയോഗം ഗണ്യമായി വര്‍ധിച്ചുവരുന്നതും ഇന്ധനത്തിനായുള്ള വിളകള്‍ ഉല്‍പാദിപ്പിക്കുന്നതിന്‌ കൂടുതല്‍ ഭൂമി ഉപയോഗപ്പെടുത്തുന്നതുമാണ്‌ ഭക്ഷ്യവിലക്കയറ്റത്തിനു കാരണമായി യു.എന്‍. ചൂണ്ടിക്കാണിക്കുന്നത്‌. അതേസമയം ഈ മാറ്റം ഹരിത വാതകങ്ങള്‍ കൊണ്ട്‌ ഭൂമിക്കുണ്ടാകുന്ന ദ്രോഹം അത്രയൊന്നും കുറക്കാന്‍ പോകുന്നില്ലെന്നും വിദഗ്ധര്‍ പറയുന്നു. കാര്‍ഷിക മേഖലയിലെ പ്രവണതകള്‍ മുന്‍നിര്‍ത്തിയാണ്‌ അടുത്ത പത്ത്‌ വര്‍ഷത്തേക്കുള്ള യു.എന്നിണ്റ്റെ പഠനം. വാഹനങ്ങള്‍ക്ക്‌ ഇന്ധനമാക്കാന്‍ കരിമ്പിണ്റ്റേയും ചോളത്തിണ്റ്റേയും എണ്ണക്കുരുക്കളുടേയും ഉല്‍പാദനം ഇരട്ടിയായി വര്‍ധിക്കുമെന്നും വിക്വസര രാജ്യങ്ങളിലെ ജനങ്ങള്‍ വന്‍തോതില്‍ മാംസാഹാരത്തെ മാത്രം ആശ്രയിച്ചു തുടങ്ങുമെന്നുമാണ്‌ നിരീക്ഷണം. ഈ മാറ്റം അമേരിക്കയും യൂറോപ്യന്‍ സമൂഹവും വിദേശ എണ്ണയെ ആശ്രയിക്കുന്നതില്‍ കുറവു വരുത്തുമെന്ന്‌ പഠനം ചൂണ്ടിക്കാണിക്കുന്നുണ്ട്‌. കാര്‍ഷിക ഇന്ധന വ്യവസായം വികസിപ്പിക്കുന്നതില്‍ യൂറോപ്പും അമേരിക്കയും ചൈനയും ബ്രസീലുമാണ്‌ മുന്നിലുള്ളത്‌. കഴിഞ്ഞ വര്‍ഷം അമേരിക്കയിലെ ചോളം ഉല്‍പാദനത്തിണ്റ്റെ മൂന്നിലൊരു ഭാഗം ഇന്ധനാവാശ്യങ്ങള്‍ക്കായുള്ള എതനോള്‍ ഉല്‍പാദിപ്പിക്കാനാണ്‌ പോയത്‌. 2005 നെ അപേക്ഷിച്ച്‌ 48 ശതമാനം വര്‍ധനയാണിത്‌. ബ്രസീലും ചൈനയും 20 ദശലക്ഷം ഹെക്ടര്‍ സ്ഥലമാണ്‌ ഇന്ധന വിളകള്‍ക്കായി മാറ്റിവെച്ചിരിക്കുന്നത്‌. പത്ത്‌ വര്‍ഷത്തിനകം ഇത്‌ ഇരട്ടിയാകുമെന്ന്‌ യു.എന്‍. പഠനം പറയുന്നു. ലോക ഭക്ഷ്യ സംഘടനയും ഒ.ഇ.സി.ഡിയും സംയുക്തമായാണ്‌ യു.എന്‍. റിപ്പോര്‍ട്ട്‌ തയാറാക്കിയത്‌. കൃഷി ഭൂമികള്‍ നികത്തി കോണ്‍ക്രീറ്റ്‌ കാടുകള്‍ വികസപ്പിച്ചതിനെ തുടര്‍ന്ന്‌ കേരളം നേരിടുന്ന കാര്‍ഷിക, പാരിസ്ഥിതിക പ്രതിസന്ധിയിലൂടെ പുതിയ കണ്ടുപിടിത്തങ്ങളിലൂടെ ആഗോളതലത്തില്‍തന്നെ കൃഷിക്കു വരുന്ന പരിണാമത്തിണ്റ്റെ ദുരന്തം നമുക്ക്‌ മുന്നില്‍ കാണാവുന്നതാണ്‌. എന്തുകൊണ്ട്‌ ഇത്‌ ഭക്ഷ്യ വസ്തുക്കളുടെ വിലയെ ബാധിക്കുന്നുവെന്ന ചോദ്യത്തിനുള്ള ഉത്തരം ലളിതമാണ്‌. ഭക്ഷ്യവസ്തുക്കള്‍ ഉല്‍പാദിപ്പിക്കാനുള്ള സ്ഥലം ഇന്ധന വിളകള്‍ക്കായി മാറ്റുമ്പോള്‍ ഭക്ഷ്യവസ്തുക്കളുടെ ദൌര്‍ലഭ്യത്തിനു കാരണമാകുകയും അത്‌ വില വര്‍ധനക്ക്‌ കാരണമാകുകയും ചെയ്യുന്നു. പഞ്ചസാര, ചോളം, പാംഓയില്‍ എന്നിവയെയാണ്‌ പ്രത്യക്ഷത്തില്‍ അത്‌ ബാധിച്ചുതുടങ്ങുക. കാലവസ്ഥാ വ്യതിയാനം കാരണമായുള്ള വരള്‍ച്ചയും പ്രളയവും അടക്കമുള്ള പ്രകൃതിക്ഷോഭങ്ങള്‍ വരുത്താനിടയുള്ള കൃഷി നാശം കണക്കിലെടുക്കാതെയുള്ളതാണ്‌ യു.എന്‍. റിപ്പോര്‍ട്ട്‌. ആസ്ട്രേലിയിലെ കാലാവസ്ഥയുടെ പ്രതികൂലാവസ്ഥ കാരണം ഗോതമ്പിണ്റ്റേയും മറ്റും വില ഇപ്പോള്‍തന്നെ റെക്കൊര്‍ഡ്‌ നിലയില്‍ എത്തിച്ചിട്ടുണ്ട്‌. അമേരക്കിയിലെ ഭക്ഷ്യശേഖരത്തില്‍വന്ന ഇടിവും ആഫ്രിക്കയിലെ വരള്‍ച്ചയും ഭക്ഷ്യക്ഷാമം രൂക്ഷമാക്കുന്നുണ്ട്‌. ചില വികസ്വര രാജ്യങ്ങളില്‍ ഭക്ഷ്യവസ്തുക്കളുടെ വില വര്‍ധന റെക്കോര്‍ഡ്‌ നിലവാരത്തിലേക്കാണ്‌ പോകുന്നത്‌. പുതിയ സാധ്യതള്‍ മുന്നില്‍ കണ്ട്‌ കൃഷിയിലേക്ക്‌ തിരിഞ്ഞിരിക്കുന്ന വന്‍കിട കമ്പനികള്‍ക്ക്‌ ഇത്‌ വന്‍ലാഭം സമ്മാനിക്കുമെങ്കിലും ഭക്ഷ്യവസ്തുക്കള്‍ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളേയും നഗരങ്ങളില്‍ ജീവിക്കുന്ന സാധാരണക്കാരേയും ഗുരതരമായി ബാധിക്കുമെന്ന്‌ യു.എന്‍. മുന്നറിയിപ്പ്‌ നല്‍കുന്നു. ഭക്ഷ്യവസ്തുക്കളുടെ വിലവര്‍ധന കന്നുകാലി കര്‍ഷകരേയും ബാധിക്കും. തീറ്റകള്‍ വാങ്ങാന്‍ അവര്‍ അധിക വില നല്‍കേണ്ടി വരും. ചൈനയെ പോലെ വികസനരംഗത്ത്‌ കുതിച്ചുചാട്ടം നടത്തിക്കൊണ്ടിരിക്കുന്ന രാജ്യങ്ങളില്‍ 2016 ഓടെ പോത്തിറച്ചിയുടേയും പന്നിയിറച്ചിയുടേയും പകുതിയോളവും കോഴിഇറച്ചി, മുട്ട എന്നിവയുടെ ഉപയഭോഗം ൨൫ ശതമാനവും വര്‍ധിക്കുമെന്നാണ്‌ പഠനം കണക്കാക്കുന്നത്‌. ചില ഗവണ്‍മെണ്റ്റുകള്‍ നല്‍കുന്ന പ്രോത്സാഹനവും സബ്സഡിയുമാണ്‌ ഊര്‍ജവിളകളുടെ സ്വീകാര്യത കൂട്ടിയിരിക്കുന്നതെന്ന്‌ വിവിധ രാജ്യങ്ങളിലെ സര്‍ക്കാരിരതര സംഘടനകള്‍ ചൂണ്ടിക്കാണിക്കുന്നു. ഊര്‍ജ വിളകള്‍ക്ക്‌ യൂറോപ്യന്‍ യൂനിയന്‍ നല്‍കുന്ന സബ്സിഡി നിര്‍ത്തണമെന്ന്‌ നൂറിലേറെ സംഘടനകളാണ്‌ ആവശ്യപ്പെട്ടത്‌.

No comments:

Related Posts Plugin for WordPress, Blogger...